"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Tuesday, 21 April 2015

മകൾക്കു സൌഭാഗ്യമേകാൻ 'സുകന്യ സമൃദ്ധി'

         ജനമനസിൽ ഇടംനേടിയ ജൻധൻ യോജനക്കു ശേഷം
                      പെണ്കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച ജനപ്രിയ
                           പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടു മായി

                            പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി വീണ്ടും ...

       മകൾക്കു  സൌഭാഗ്യമേകാൻ  'സുകന്യ സമൃദ്ധി' 

                    --എല്ലാ വീടുകളിലും സന്തോഷ വാർത്ത എത്തട്ടെ--


പെണ്കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്കേന്ദ്ര സര്ക്കാര്പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൌണ്ട്‌ (എസ്എസ്).

* പെണ്കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഗവണ്മെന്റ്രൂപപ്പെടുത്തിയിട്ടുളളത്‌. 

* പത്തു വയസ്വരെ പ്രായമുളള പെണ്കുട്ടികളുടെ മാതാപിതാക്കള്ക്കോ രക്ഷാകര്ത്താവിനോ പെണ്കുട്ടിയുടെ പേരില്അക്കൌണ്ട്തുടങ്ങാം. അക്കൌണ്ടിന്റെ ഗുണഫലം പെണ്കുട്ടിക്കു മാത്രമുളളതാണ്‌.

* രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്ട്ആരംഭിക്കാം.

* അക്കൗണ്ട് തുറക്കാന്വേണ്ട കുറഞ്ഞതുക ആയിരം രൂപയാണ്.നൂറ് രൂപയുടെ ഗുണിതങ്ങളായി പിന്നീടുള്ള നിക്ഷേപങ്ങള്നടത്താം. ഒരു സാമ്പത്തികവര്ഷം കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ ഒരു സാമ്പത്തികവര്ഷം നിക്ഷേപിക്കാന്കഴിയും.

* മാതാപിതാക്കള്ക്കോ രക്ഷാകര്ത്താക്കള്ക്കോ പരമാവധി രണ്ടു പെണ്കുട്ടികളുടെ പേരില്അക്കൌണ്ട്തുറക്കാനേ അനുവാദമുളളു. ഇരട്ടകളാണെങ്കില്മൂന്നാമതൊരു പെണ്കുട്ടിയുടെ പേരിലും അക്കൌണ്ട്തുറക്കാന്അനുവദിക്കും.

* പലിശ നിരക്ക്ഗവണ്മെന്റ്ഓരോ വര്ഷവും പ്രഖ്യാപിക്കും. പലിശ വര്ഷത്തിലൊരിക്കല്അക്കൌണ്ടില്ക്രെഡിറ്റ്ചെയ്യും.(നിക്ഷേപത്തിന് ഇപ്പോള്‍ 9.2 % നിരക്കില്പലിശ ലഭിക്കും)

* പെണ്കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്അവരുടെ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി മുന്സാമ്പത്തികവര്ഷംവരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്വലിക്കാം.

* അക്കൌണ്ട്തുറന്ന്‌ 21 വര്ഷം പൂര്ത്തിയാകുമ്പോഴോ പെണ്കുട്ടിയുടെ വിവാഹ സമയമോ ഏതാണ്അദ്യം വരിക അപ്പോള്അക്കൌണ്ട്ക്ളോസ്ചെയ്യാം.

ആവശ്യമുള്ള രേഖകൾ :- 1.  പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്  2. രക്ഷിതാവിന്റെ  ഫോട്ടോ  3. രക്ഷിതാവിന്റെ   തിരിച്ചറിയൽ   മേൽവിലാസ  രേഖകൾ 



* സുകന്യ സമൃദ്ധി അക്കൗണ്ടുകള്തുറക്കാനുള്ള സൗകര്യം എല്ലാ പോസ്റ്റ് ഓഫീസികുളിലും ഏര്പ്പെടുത്തിയിട്ടുണ്ട്

സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയില്‍" അംഗമാകൂ...പെണ്മക്കളുടെ ഭാവി ശോഭനമാക്കൂ......കൂടുതല്വിശദ വിവരങ്ങൾക്ക്‌     അടുത്തുള്ള പോസ്റ്റ്ഓഫീസുമായി  ബന്ധപ്പെടൂ




ബഹുനരേന്ദ്ര മോഡി സർക്കാരിൻറെ  ലക്ഷ്യങ്ങളും   നേട്ടങ്ങളും
രാജ്യത്തെ വളര്ച്ചയുടെ പാതയിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം നാണ്യപ്പെരുപ്പം പിടിച്ചു നിര്ത്താനായി. 5.1 ശതമാനമാണു നാണ്യപ്പെരുപ്പം. രൂപ ശക്തി പ്രാപിച്ചു. രാജ്യത്തെ ജനം മാറ്റം ആഗ്രഹിച്ചു. അഴിമതി മുക്ത ഭാരതം, ദ്രുത ഗതിയിലുള്ള സാമ്പത്തിക വളര്ച്ച എന്നിവയാണു രാജ്യം പ്രതീക്ഷിക്കുന്നത്.
    
രാജ്യം സാമ്പത്തിക സുസ്ഥിരത ആര്ജിക്കുകയാണ്സാമ്പത്തിക വളര്ച്ചയില്സംസ്ഥാനങ്ങള്ക്കും തുല്യ പങ്കുണ്ട്. ജന്ധന്യോജന, സുതാര്യ രീതിയില്കല്ക്കരി ലേലം, സ്വച്ഛ് ഭാരത് എന്നിവ സര്ക്കാറിന്റെ പ്രധാന നേട്ടങ്ങള്‍.
എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും. വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും. അഞ്ചു കിലോമീറ്റര്പരിധിയില്സ്കൂളുകള്നിര്മിക്കുംഎല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കും. രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്കൂളുകള്സ്ഥാപിക്കും.

കാര്ഷിക മേഖലയുടെ തളര്ച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, നിര്മാണ മേഖലയുടെ വളര്ച്ചയിലുണ്ടാകുന്ന കുറവ് എന്നിവ വെല്ലുവിളികളാണ്. ഒരു ലക്ഷം കിലോമീറ്റര്പുതിയ റോഡുകള്നിര്മിക്കും.ഒരു ലക്ഷം കിലോമീറ്റര്പുതിയ റോഡുകള്നിര്മാണത്തിലിരിക്കുന്നു

മെയ്ക് ഇന്ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്ക്ക് തൊഴില്ഉറപ്പുവരുത്തും. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. ഇതു രണ്ടു വര്ഷത്തിനകം സാധ്യമാക്കും. നടപ്പു വര്ഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നത്. വരുന്ന സാമ്പത്തിക വര്ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്കും. ധനക്കമ്മി 2015-2016ല്‍ 3.9%, 2016-2017ല്‍ 3.5%, 2017-2018ല്‍ 3% എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്

പട്ടികജാതി, പട്ടികവര് വിഭാഗങ്ങള്ക്കായി മുദ്ര ബാങ്ക്. പാചക വാതക സബ്സിഡി നേരിട്ടു നല്കുന്ന പദ്ധതി വിപുലീകരിക്കും. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്ഡ് വഴി 25000 കോടി രൂപ. പ്രതിവര്ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്സുരക്ഷാ ബീമ യോജനയില്പ്പെടുത്തി അപകട ഇന്ഷ്വറന്സ്.
അടല്പെന്ഷന്യോജന എന്ന പേരില്മുതിര്ന്ന പൗരന്മാര്ക്കായി പെന്ഷന്പദ്ധതി. സാമ്പത്തിക വളര്ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്മെച്ചപ്പെടുത്തുക എന്നിവയാണു മെയ്ക് ഇന്ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

നാഷണല്ഇന്വെസ്റ്റ്മന്റ് ആന്ഡ് ഇന്ഫ്രാസ്ട്രക്ചര്ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്ക്കായി നികുതി രഹിത ബോണ്ട് പദ്ധതി. ചെറുകിട ജലസേചന പദ്ധതികള്ക്കായി 5300 കോടി രൂപ. രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്കണ്ടെത്തുന്നതിനും കൂടുതല്നിക്ഷേപ അനുമതി സാധ്യതകള്പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും

സെക്കന്ററി സ്കൂള്സര്ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്രഹിതരുമായ യുവാക്കള്ക്കായി നയി മന്സില്എന്ന പേരില്തൊഴില്പദ്ധതി. കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂണിറ്റ് അടുത്ത വര്ഷം പ്രവര്ത്തനം തുടങ്ങും. പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്കൊണ്ടുവരും. പവര്ആന്ഡ് പ്ലേ മാതൃകയില്അഞ്ച് അള്ട്രാ മെഗാ പവര്പ്രൊജക്ടുകള്‍. കൂടുതല്ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകളുടെ പ്രഖ്യാപനം ഉടന്‍. ജനതയെ ക്യാഷ്ലെസ് സൊസൈറ്റിയാക്കുക ലക്ഷ്യം. അശോക ചക്രം പതിച്ച ഇന്ത്യന്ഗോള്ഡ് കോയിനുകള്‍. നിര്ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യപ്രധാന്യംനല്കും


വിസ ഓണ്അറൈവല്സംവിധാനത്തില്‍ 150 രാജ്യങ്ങള്കൂടി. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്പ്രദേശ്, ആസാം എന്നിവിടങ്ങളില്ഓള്ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്സയന്സ്. നാഷണല്ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ്(നിഷ്) സര്വകലാശാലയാക്കി ഉയര്ത്തും. കര്ണാടകയില്ഐഐടി. അരുണാചല്പ്രദേശില്ഫിലിം പ്രൊഡക്ഷന്ആന്ഡ് അനിമേഷന്ഇന്സ്റ്റിറ്റിയൂട്ട്.
 
25
വയസില്താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്സ്കില്മിഷന്പ്രഖ്യാപിച്ചു. ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം. കള്ളപ്പണം ഇല്ലാതാക്കാന്ഊര്ജിത ശ്രമം നടത്തും. മൂല്യ വര്ധിത നികുതി രാജ്യത്തിന്റെ വികസനത്തില്മുഖ്യ പങ്കു വഹിക്കും.കോര്പ്പറേറ്റുകള്ക്കുള്ള നികുതി കുറച്ചു. 30ല്നിന്ന് 25 ശതമാനമാക്കി

ഇഎസ്, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്ഭേദഗതി വരുത്തും. അടുത്ത സാമ്പത്തിക വര്ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നു. വിദേശ നിക്ഷേപ പലിശ ടാക്സ് റിട്ടേണില്ഉള്പ്പെടുത്താത്തതു ഗുരുതര കുറ്റമായി കാണും. ഏഴു വര്ഷം വരെ തടവു ശിക്ഷ നല്കും

ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്സാക്ഷന്ബില്കൊണ്ടുവരും. റിയല്എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും. ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്ക്കും പാന്നമ്പര്നിര്ബന്ധം. നികുതിദായകര്ക്കുള്ള ഇളവുകള്തുടരും. ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ആദായ നികുതിക്കു സര്ചാര്ജ്. വെല്ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്പ്പെടുത്തുക. എക്സൈസ് ഡ്യൂട്ടി 12.5 ശതമാനമാക്കി. സേവന നികുതി 14 ശതമാനമാക്കി

സുകന്യ സമൃദ്ധി പദ്ധതിയുള്ള നിക്ഷേപങ്ങള്ക്കു നികുതിയില്ല.
 
സിഗററ്റിനും പാന്മസാലയ്ക്കും വില കൂടും. ടെക്നിക്കല്സെര്വ്വീസുകള്ക്ക് നികുതി 25ല്നിന്ന് 10 ശതമാനമായി കുറയ്ക്കും. ആദായ നികുതി പരിധിയില്മാറ്റമില്ല. യോജ്യമായ പദ്ധതികള്തെരഞ്ഞെടുത്താല്വ്യക്തിഗത ആദായ നികുതി രഹിത പരിധി 4,44,200 രൂപ വരെയാക്കാം.











No comments:

Post a Comment