(രണ്ടാം ഭാഗം)
ആ ലഘുലേഖകൾ ജനാധിപത്യത്തിന്റെ കാവൽ മാധ്യമങ്ങൾ
അടിയന്തരാവസ്ഥയുടേയും
അതിനെതിരായ പോരാട്ടത്തിന്റെയും
ഓർമ്മകള്‍ക്ക് 40 വര്‍ഷം
തികയുമ്പോഴും സമര തീഷ്ണമായ ആ
ഇന്നലെകളെ ധീരതയോടെ നേരിട്ടവർ നിശബ്ദരാണ്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്മരണ പോരാട്ടം നടത്തിയവർ അത് തങ്ങളുടെ കടമ
മാത്രമായിരുന്നു
എന്ന് വിശ്വസിക്കുന്നു.
അംഗീകാരങ്ങളും
താമ്രപത്രങ്ങളും
മോഹിച്ചല്ലല്ലോ
ആരും മാതൃപൂജ ചെയ്യുന്നത്. ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി ജീവഛവമായവർ,
തൊഴിലും വിദ്യാഭ്യാസവും
നഷ്ടമായവർ…. ഇതൊന്നും ആരും
ഒരു നഷ്ടമായി കണക്കാക്കുന്നില്ല. ധീരോദാത്തമായ സമര്‍പ്പണം വഴി സ്വന്തം നാടിന്
ജനാധിപത്യത്തിന്റെ
ശുദ്ധവായു നേടിക്കൊടുക്കാന്‍
കഴിഞ്ഞത് ജന്മ സാഫല്യമായി കാണുന്നു ആ
ധീരന്മാർ.
അടിയന്തരാവസ്ഥക്കെതിരെ
ദേശവ്യാപകമായി
ആർ എസ്എസ്
പ്രവര്‍ത്തകർ
നടത്തിയ പോരാട്ടം പക്ഷേ ജനാധിപത്യ സംവിധാനത്തില്‍ പുതിയ
പാഠങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു.
ഭാരതത്തിനൊപ്പം
സ്വാതന്ത്ര്യം
നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും സൈനികവാഴ്ചയിലേക്കും കൂപ്പുകുത്തിയപ്പോഴും ഇന്ത്യന്‍ ജനാധിപത്യം തകരാതെ
കാത്തത് ആർ എസ്എസിന്റെ പ്രവര്‍ത്തനമായിരുന്നു.
ജനാധിപത്യത്തിന്റെ
നെടുംതൂണുകളിലൊന്നാണ്
മാധ്യമങ്ങള്‍. ജനതയുടെ ആത്മവിശ്വാസം നിലനിർത്തുന്നതിലും സമര സന്നദ്ധത സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്ക്
വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെയാകണം അടിയന്തരാവസ്ഥയുടെ ചങ്ങലപ്പൂട്ടുകള്‍ ആദ്യം
തേടിയെത്തിയത്
മാധ്യമങ്ങളെയായിരുന്നു.
എല്‍. കെ. അദ്വാനി മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ ഒട്ടുമിക്ക ഇന്ത്യന്‍ മാധ്യമങ്ങളും ഭരണാധികാരികള്‍
കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു.
അടിയന്തരാവസ്ഥയുടെ
ആദ്യനാളുകള്‍, ഭരണകൂട ഭീകരതയുടെ ഉരുക്കുമുഷ്ടികള്‍ ജനതയെ
ഭയപ്പെടുത്തുക
തന്നെ ചെയ്തു. പക്ഷേ
പ്രത്യാശയുടെ സൂര്യകിരണങ്ങള്‍
അകലെയായിരുന്നില്ല.
വാര്‍ത്താമാധ്യമങ്ങള്‍ നിശബ്ദരാക്കപ്പെട്ടപ്പോള്‍ രാജ്യവ്യാപകമായി ആർ എസ്എസ്
പ്രവര്‍ത്തകർ
സമാന്തര വാര്‍ത്താവിനിമയ സംവിധാനമൊരുക്കി. കുരുക്ഷേത്രം അതായിരുന്നു ആ
രഹസ്യ മാധ്യമപ്രവര്‍ത്തനത്തിനു നല്കിയ പേര്. പോലീസിന്റെയും പട്ടാളത്തിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ചാരക്കണ്ണുകള്‍ വെട്ടിച്ച് രാജ്യവ്യാപകമായി ലഘുലേഖകള്‍ വിതരണം
ചെയ്യപ്പെട്ടു.
ലഘുലേഖകള്‍ പിടിച്ചടുക്കാന്‍
രാജ്യവ്യാപകമായി
നടന്ന റെയ്ഡുകള്‍ പരാജയപ്പെട്ടു. ഭീതിയിലും ഉറക്കത്തിലുമായിരുന്ന ഒരു
സമൂഹത്തെ വിളിച്ചുണര്‍ത്തുകയായിരുന്നു
ഈ ലഘുലേഖകള്‍. അച്ചടിശാലകള്‍ മുഴുവന്‍ നിരീക്ഷിക്കാനും സംശയം
തോന്നിയവ അടച്ചുപൂട്ടാനും
നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഭരണകൂടം ഈ
വാര്‍ത്താവിനമയ ശൃംഖലയെ തകര്‍ക്കാന്‍ നോക്കിയത്. സംശയം
തോന്നിയവരെയെല്ലാം
അഴിക്കുള്ളിലാക്കി.
ക്രൂരമര്ദ്ദനങ്ങള്ക്കിരകളാക്കി. പക്ഷേ പിറ്റേന്നും കുരുക്ഷേത്രം അതിന്റെ സന്ദേശവുമായി ജനങ്ങളിലെത്തിക്കൊണ്ടിരുന്നു. അച്ചടിക്കു പകരം
സൈക്ളോസ്റൈല്
കോപ്പികളായെന്നു
മാത്രം. വായിച്ചവ വീണ്ടും മറ്റുള്ളവര്‍ക്ക്
വിതരണം ചെയ്യപ്പെട്ടു. പുതിയ
പുതിയ വിവരങ്ങളുമായി രാജ്യതലസ്ഥാനം മുതല്‍
കുഗ്രാമങ്ങള്‍ വരെ ഇവ വിതരണം
ചെയ്യപ്പെട്ടു.
ആർ എസ്എസ്
നേതാക്കൾ മാത്രമല്ല അതിലൂടെ ജനങ്ങളോട് സംസാരിച്ചിരുന്നത്. ജയപ്രകാശ് നാരായണൻ, ഇ. എം.
എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ വാക്കുകളും ജനങ്ങളിലേക്കെത്തിയത് ആർ എസ്എസ് ലഘുലേഖകൾ
വഴിയായിരുന്നു.
സിപിഎം നേതാവായിരുന്ന എകെജി യുടെ പാര്‍ലമെന്റ് പ്രസംഗം പോലും ജനങ്ങളിലെത്തിയത് ആർ എസ്എസ് ലഘുലേഖ
വഴിയായിരുന്നു.
അടിയന്തരാവസ്ഥ
പ്രഖ്യാപിച്ച്
ആദ്യത്തെ എട്ട്- പത്ത് മാസത്തോളം നിരന്തരമായി നടന്ന
ഈ പ്രവർത്തനമാണ് ദേശവ്യാപകമായി ഏകാധിപത്യത്തിനെതിരെ ജനശക്തി ഉണര്‍ത്തിയത്, ആത്മവിശ്വാസം വീണ്ടെടുത്ത് ജനതയെ സമരസജ്ജരാക്കിയത്, പോരാട്ടത്തിന് ദിശാബോധം നല്‍കിയത്. സ്ത്രീകളും കുട്ടികള്‍ പോലും
ഈ മഹത്തായ ദൗത്യത്തില്‍ പങ്കാളികളായി.
ഈ ലഘുലേഖകള്‍ എവിടെ
വച്ച് തയ്യാർ
ചെയ്യുന്നുവെന്നോ
ആര് തയ്യാറാക്കുന്നുവെന്നോ കണ്ടെത്താന്‍ പോലും
പോലീസുകാര്‍ക്കായില്ല. 1975 ഡിസംബർ 31ന്
കേരളത്തിലെത്തിയ
ഇന്ദിരാ ഗാന്ധിയോട് അന്നത്തെ ഒരു ഡിഐജി പറഞ്ഞത് രഹസ്യ
പ്രവർത്തനം നടത്തുന്ന ആർ എസ്എസ് പ്രവര്‍ത്തകരെ കണ്ടെത്തുന്നതും അറസ്റ്റു ചെയ്യുന്നതും അതീവ
ദുഷ്കരമാണ് എന്നായിരുന്നു. മനപ്പൂർവ്വം
അറസ്റ്റ് വരിക്കുന്നവരല്ലാതെ
മറ്റൊരാളെയും പിടികൂടാനവർക്ക് കഴിഞ്ഞിരുന്നില്ല. സ്വയംസേവകരുടെ വീടുകളാണ് ആർ എസ്എസ് കാര്യാലയങ്ങള്‍ എന്നും
ആ ഡിഐജി പ്രധാനമന്ത്രിയോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
തുടർന്നു വായിക്കുക
മൂന്നാം ഭാഗത്തിനായി കാത്തിരിക്കുക
വന്ദേ മാതരം

No comments:
Post a Comment