"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Wednesday, 6 May 2015

മെയ്‌ 6 - വീര വേലുത്തമ്പി ദളവയുടെ ജന്മദിനം



മെയ്‌ 6.......   മഹാത്മാവേ മാപ്പ്

കൂലി മാധ്യമശിഖണ്ടികൾ മറന്നുപോയിരിക്കുന്നു...........

വേലായുധ ചെമ്പകരാമൻ തമ്പി എന്ന വീര വേലുത്തമ്പി ദളവയുടെ ജന്മദിനം ആണ് ഇന്ന് , ദേവസേനാധിപതി കാർത്തികേയന്റെ നാമം ചാർത്തി പിറന്ന സിംഹം......

പിറന്ന നാടിനെ ജീവൻ കൊടുത്തു കാത്ത ദളവ......
രാജ്യശത്രുകളുടെ ചോര ചീന്തി തഴമ്പിച്ച ഉടവാൾ  കിളിമാനൂർ കോവിലകത്തു നൽകി മണ്ണടിദേവി ക്ഷേത്രത്തിലേക്ക് പോയി..... 
ദളവയുടെ മൃതദേഹം ആദരവ് ഇല്ലാണ്ട് അനന്തപുരിയിലേക്ക്കൊണ്ടു വരികയും ,കണ്ണൻമൂലയിൽ പരസ്യം ആയി തൂക്കുകയും ചെയ്തു .....

നഗർകോവിലിൽ  ഉള്ള തറവാട് മണ്ണോടു ചേർത്തു, ബന്ധുക്കളെ ആട്ടിപായിച്ചു. പലരും ആത്മഹത്യ ചെയ്തു. ഇന്ന് കുടുംബത്തിലെ ആരെങ്കിലും ജീവനോട്ഉണ്ടോ എന്ന് അറിയില്ല ,നാടിനെ സ്നേഹിച്ചതിന് കിട്ടിയ കൂലി അത്രേ ഇതും....
എന്തേ ഇന്ന് ഒരിടവും കണ്ടില്ല ദളവയെ പറ്റി ?.....എന്തേ ഒരു ദേശസ്നേഹികളും പറഞ്ഞില്ല ദളവയെ പറ്റി ???
ഓരോ ഭാരതീയനും അഭിമാനത്തോടെ സ്മരിക്കേണ്ട സ്വാതന്ത്യ സമരവീര്യവുമായി ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ച വീര സിംഹം ആണ് വേലുത്തമ്പി ദളവ.

രണ്ടു ദിവസം മുൻപ്‌ പത്രത്താളുകളിലും ‍, ഫേസ് ബുക്കിലും നിറഞ്ഞു നിന്ന വിരോധാഭാസം ഓർത്തു പോകുന്നു . മൈസൂറിൽ നിന്നും പട നയിച്ച ഒരു കാട്ടാളന്റെ സ്മൃതിദിനം കൊണ്ട് ആടിയ സമയം..... കേരളമണ്ണിൽ എണ്ണം മറന്ന അമ്പലങ്ങൾ തകർത്തു കൊള്ളയടിച്ച , ജനങ്ങളെ പീഡിപ്പിച്ചു മതം മാറ്റിയ, ആസംഖ്യം സ്ത്രീകളുടെ ചേല അഴിപ്പിച്ച, ആയിരക്കണക്കിന് പാവങ്ങളെ കൊന്നു തള്ളിയ, ഹിന്ദുക്ഷേത്ര സ്വത്തിൽ കണ്ണും വച്ചു വന്നയാൾ ‍ "ദേശാഭിമാനി മൈസൂർ കടുവ" ആകുന്നതു  കണ്ടുഅന്ന്..... ഒരു ദേശത്തിന്റെ പൈതൃകം നശിപ്പിച്ചയാൾ എങ്ങിനെ ദേശാഭിമാനി ആയി ...???  അല്ല .. ആക്കി ???
തിരുവിതാംകൂറിലെ ആണ്‍കുട്ടികളുടെ വാൾകൊണ്ട് ചാകാഭാഗ്യം കടലാസ്സു കടുവയ്ക്കു ഉണ്ടായില്ല, കണ്ണിൽകണ്ട ഹിന്ദുക്ഷേത്രം ഒക്കെ തകർത്തു സമ്പത്ത് മോഷ്ടിച്ച മൈസൂർകള്ളനെ അരിഞ്ഞു തള്ളാൻ ഈ നാട്ടുകാർക്കും യോഗം ഉണ്ടായില്ല 

ദക്ഷിണഭാരതത്തിൽ ലക്ഷോപലക്ഷം ഹിന്ദുക്കളെ കൊന്നുതള്ളിയ ,ബലപ്രയോഗത്തിലൂടെ മതംമാറ്റിയ, ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തച്ചു തകർത്ത അധികാരമോഹി മാത്രമായിരുന്ന ജിഹാദിയെ സ്വാതന്ത്ര്യസമരസോനാനിയായ് അവതരിപ്പിച്ച് ഭാരതത്തിൻറെ സ്വാതന്ത്യസമരചരിത്രത്തെ അപമാനിക്കുന്നു ദേശവിരുദ്ധർ.... അന്നും .. ഇന്നും....

വേലുത്തമ്പിയെയും ചെമ്പലരയനെയും പോലുള്ള യഥാർത്ഥ നായകന്മാരെ അവഗണിച്ച് അപ്രസക്തരും മതഭ്രാന്തന്മാരുമായ വൈദേശിക കൊള്ളത്തലവന്മാരെ സ്വാതന്ത്ര്യസമരസേനാനികളായ വതരിപ്പിച്ച് ചരിത്രത്തെ വിഷലിപ്തമാക്കുന്ന പച്ചക്കുതിരകൾക്ക് ഓശാന പാടുന്ന പ്രവണത ശക്തി പ്രാപിച്ചുവരുന്നു.... .
വേലുത്തമ്പിയുടെ ഐതിഹാസിക പോരാട്ടത്തിന് ആളുമർത്ഥവും നൽകി പടനയിച്ച അരയവംശജരുടെ പോരാട്ടവീര്യവും ചരിത്രത്തിന്റെ താളുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു ........
വേലുത്തമ്പിയുടെ നാവികപ്പടത്തലവനായ ചെമ്പിലരയൻ അനന്തപത്മനാഭൻ വലിയ അരയൻറെ നേതൃത്തിൽ അരയപ്പട 1808 ഡിസംബർ‍ 28 അർദ്ധരാത്രി ബ്രിട്ടീഷ് റസിഡന്റിൻറെ ആസ്ഥാനമായ ബോൾഗാട്ടിപ്പാലസ് ആക്രമിച്ച് കീഴടക്കുകയും നിരവധി ബ്രിട്ടീഷ് വംശജരെ ശിരഃശ്ചേദം ചെയ്യുകയും ചെയ്തു. തുടർന്ന് ,റസിഡന്റ് മെക്കാളെ പ്രാണരക്ഷാർത്ഥം ഒളിച്ചോടുകയും ചെയ്തു. അടുത്തനാൾ കായംകുളം തീരത്ത് 28 ബ്രിട്ടീഷ്കാരും കൊല്ലപ്പെട്ടതായി   മെക്കാളെയുടെ കുറിപ്പുകൾ വ്യക്തമാക്കുന്നു.
 

 മഹാനായ വേലുത്തമ്പിക്കും ചെമ്പിലരയനും ചരിത്രത്തിലെ സുവർണ്ണ പട്ടം നൽകുന്നതിൽ ചരിത്ര പണ്ഡിതന്മാരായി നടിക്കുന്നവർ പരാജയ പ്പെട്ടിരിക്കുന്നു . മതഭ്രാന്തന്മാരായ മലബാറിലെ മാപ്പളമാരുടെ അധികാര ഭ്രാന്ത് മാപ്പിള ലഹളയായി രൂപാന്തരം പ്രപിച്ച് ആയിരങ്ങളുടെ കൂട്ടക്കൊലക്കും മാനഭംഗങ്ങൾക്കും പതിനായിരങ്ങളുടെ നിർബന്ധമതപരിവർത്തനത്തിനും കാരണമായി

 മഹാനായ വേലുത്തമ്പി ദളവ


1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ  ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി  ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ഭാരതീയർ  കാണുന്നു .


  • ജനനം 1765
  • 1784 കൽക്കുളം മണ്ടപത്തും വാതുക്കൽ കാര്യക്കാരായി
  • 1799 മേയ് 3 - ഇരണിയലിൽ, വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം; ജൂൺ 12 - നാട്ടുകൂട്ടം രാജസന്നിധിയിൽ; ഓഗസ്റ്റ് 15 - വേലുത്തമ്പി മുളകു മടിശ്ശീല സർവാധികാര്യക്കാർ (വാണിജ്യ വ്യവസായ മന്ത്രി)
  • 1802 ദളവയായി
  • 1804 ദളവയ്ക്കെതിരെ കലാപം
  • 1805 ഇംഗ്ലീഷുകാരുമായി ഉടമ്പടി നവീകരിച്ചു
  • 1808 റസിഡന്റ് മെക്കാളയ്ക്കെതിരെ ആക്രമണം
  • 1809 ജനുവരി 14 - കുണ്ടറ വിളംബരം; മാർച്ച് 18 - ദളവാ പദവിയിൽ നിന്ന് പുറത്തായി.  

1765 അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധൻ ജനിച്ചത്. വേലായുധൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം  959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത്.




ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടിയ വേലുത്തമ്പിക്ക് ഒരു വിജയം കരസ്ഥമാക്കാനായില്ല. തീരെ നിവൃത്തിയില്ലാതെ കുണ്ടറയിലേക്ക് പോകാനും അവിടെ ചെന്ന് സൈന്യത്തെ പുനസംഘടിപ്പിക്കാനും തമ്പി തീരുമാനിച്ചു. കുണ്ടറയിലെത്തിയ തമ്പി, 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരന്മാരായ   ദേശാഭിമാനികളോട് ആവശ്യപ്പെട്ടു.

ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകൾ ചരിത്രത്തിൽ അധികമില്ലെന്നും തമ്പിയുടെ ദേശസ്നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു. അതേ സമയം  കന്യാകുമാരിയിലെ മയിലാടിയിൽ ക്രൈസ്തവർക്ക് പള്ളി പണിയാനുള്ള അനുമതി നൽകാൻ വേലുത്തമ്പി വിസമ്മതിച്ചതിനെ തുടർന്ന് കേണൽ മെക്കാളെയും തമ്പിയും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം മൂർദ്ധന്യത്തിലെത്തിയതായിരുന്നു കുണ്ടറ വിളംബരത്തിൽ കലാശിച്ചതെന്നും ഒരഭിപ്രായമുണ്ട്

സ്വാതന്ത്യ സമരചരിത്രത്തിലെ സിംഹഗർജ്ജനമായിരുന്ന വീര വേലുത്തമ്പി ദളവയുടെ ജന്മദിനം....വീര ദേശാഭിമാനി യുടെ സ്മരണകൾക്കുമുന്നിൽ ശ്രദ്ധാഞ്ജലികൾ

No comments:

Post a Comment