"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Tuesday, 25 August 2015

പൈദിമാരി വെങ്കിട്ട സുബ്ബറാവു





ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം

 എന്നാൽ  " ഭാരതം എന്‍റെ രാജ്യമാണ് .എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍.. ''   അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍ മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ദേശസ്‌നേഹം തുളുമ്പുന്ന രാജ്യത്തിന്‍റെ ദേശീയ പ്രതിജ്ഞ അരനൂറ്റാണ്ട് പിന്നിടുന്നു. പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും. ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല .

ഈ പ്രതിജ്ഞയുടെ രചയിതാവിനെ ആരും അന്വേഷിച്ചില്ല എന്നതാണ് ഏറെ കൗതുകം. അതുമല്ലെങ്കില്‍ ആ വരികളിലൊളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദേശീയതയുടെ ആഴം തിരിച്ചറിയാന്‍ അന്നത്തെ രാഷ്ട്രീയ കോമരങ്ങൾക്ക്  കഴിയാതെ പോയതുമാവാം. അതില്‍ അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ദേശത്തേക്കാള്‍ വലുതാണ് രാഷ്ട്രീയമെന്നും സ്ഥാനമാനങ്ങളെന്നും കരുതുന്നവര്‍ പ്രതിജ്ഞ ചൊല്ലുന്നതും അധരവ്യായാമമെന്ന നിലയിലായി രിക്കും.1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം.

ഈ പ്രതിജ്ഞഎഴുതിയത് ത
ന്‍റെ അച്ഛനാണെന്ന് സുബ്ബറാവുവിന്‍റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്‍റെ   മരണ ശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്ന പര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമാ യിരുന്ന സുബ്ബറാവു,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്ക വേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ് ' ഭാരതം എന്‍റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതി യത്.വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്‍റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു.അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി.ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു.

1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശ സ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു. ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു.1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷര ങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്.

വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ
ചൊല്ലപ്പെട്ടു. പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു.നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചൊല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു.ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്‍റെ  ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.1988 ല്‍ അദ്ദേഹം അന്തരിച്ചു.

ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തി
ന്‍റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി.

അല്ലേലും അത് അങ്ങനെ
തന്നെ ആയിരിക്കുമല്ലോ,... സ്വതന്ത്ര സമരത്തിന്‍റെ തീച്ചൂളയിൽ സമരസേനാനികൾക്ക് ആവേശവും ഊർജവും പ്രസരിപ്പും പകർന്നു നൽകിയ ബങ്കിം ചന്ദ്രചാറ്റർജിയുടെ "വന്ദേ മാതരം" എന്ന പഞ്ചാക്ഷരീമന്ത്രം ചൊല്ലുന്നതിലും ഭാരതീയ പൈതൃകമായ നിലവിളക്കു കൊളുത്തുന്നതിൽ പോലും വർഗീയം കാണുന്ന ഈ നാട്ടിലെ രാഷ്ട്രീയ കോമരങ്ങളിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..... ഇനിയെങ്കിലും ഈ രീതിക്ക് മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം

വന്ദേ മാതരം



 

Thursday, 20 August 2015

ഏക്നാഥ് രാമകൃഷ്ണ റാണഡേ ജി

ഏക്നാഥ്  രാമകൃഷ്ണ റാണഡേ ജി



സ്വാമി വിവേകാനന്ദന്‍റെ   ഓർമ തുടിക്കുന്ന ഓരോ ഭാരതീയനും  എപ്പോഴും  ഓർത്തിരിക്കേണ്ട പുണ്യ നാമം...

ഏക്നാഥ്  രാമകൃഷ്ണ റാണഡേ ജി

കന്യാകുമാരിയില്‍ ഏക്നാഥ് റാണഡേ എന്ന വലിയൊരു മനുഷ്യന്‍ സമാധികൊള്ളുന്ന പുണ്യസ്ഥലമാണിത്

അദ്ദേഹമില്ലായിരുന്നെങ്കില്‍ ത്രിവേണീസംഗമത്തിലെ പാറയ്ക്കുമുകളില്‍ സ്വാമി വിവേകാനന്ദന് അതിമനോഹരമായ ഒരു സ്മാരകം ഉയരില്ലായിരുന്നു. ഒരുപക്ഷെ, അവിടെ കന്യാകുമാരിയില്‍ കന്യകാമേരിക്ക്  പള്ളി ഉയരുമായിരുന്നു....


രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ  സര്‍ കാര്യവാഹ് ചാര്‍ജ് ആയിരുന്ന റാണഡേജിയുടെ ജീവന്‍ പണയംവച്ചുള്ള കഠിനപ്രയത്നം വിവേകാനന്ദകേന്ദ്രവും   വിവേകാനന്ദ   സ്മാരകവും ഉയരാന്‍ കാരണമായി.....

രാഷ്ട്രീയ മത പ്രീണനങ്ങളെ  ഭയപ്പെടാതെ  വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള ധീരമായ   പ്രവർത്തനം.....


ഭാരതത്തിലെ എല്ലാ പാര്‍ലമെന്റു അംഗങ്ങലേയും കണ്ട് വിവേകാനന്ദ സ്മാരകനിര്‍മാണത്തിന്  ഒപ്പു ശേഖരണം.... 

സ്മാരക നിര്‍മാണത്തിന്  കേരളം  ഒഴികെയുള്ള എല്ലാ  സംസ്ഥാനങ്ങളുടെയും  സഹായം ലഭിച്ചു

വിവേകാനന്ദപ്പാറയിൽ സ്വാമിജിയുടെ സ്മാരകം പണിയുന്നതിന് ഒരു നയാപൈസ പോലും നൽകാതിരുന്ന ഏക ഭാരതീയ സംസ്ഥാനം ഇ. എം. എസ്. മുഖ്യമന്ത്രിയായ കേരളമായിരുന്നു

വൈരുദ്ധ്യമെന്നു പറയെട്ടെ   ഭാരതത്തിന്റെ സ്വാതന്ത്ര്യസമര നായകന്മാർക്ക് മാനസികബലവും ഊർജ്ജവും പകർന്നു നൽകിയ വിശ്വപൗരനായ  സ്വാമി വിവേകാനന്ദനെ അവഹേളിച്ചവർക്ക്  ഇന്ന്  നിലനിൽപ്പിനായി  അദ്ധ്യഹത്തെയും  ആ  വാക്കുകളേയും  അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  


ഒരാളില്‍നിന്ന് ഒരു രൂപ സംഭാവന സ്വീകരിച്ചു ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച സ്മാരകം ഇന്ന് രാജ്യത്തിന്‍റെ..... ഭാരതീയരുടെ  അഭിമാന സ്തംഭമാണ്... എന്നാല്‍ വിവേകാനന്ദപുരത്ത് റാണഡേജിക്ക് സ്മാരകം ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും അവിടെ പോകാറുണ്ടോ?

അദ്ദേഹത്തിന്റെ  പരിപാവനമായ  സമാധിസ്ഥലത്തിനടുത്ത്   സ്വാമി  വിവേകാനന്ദന്‍റെ പൂര്‍ണകായപ്രതിമ.... മനോഹരമായ പൂന്തോട്ടം..... .

ത്രിവേണിയില്‍ ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ പ്രദേശത്തു നിന്ന് കടലിലേക്ക്‌ നോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും കാണാം.....
സൂര്യോദയം, അസ്തമയം എന്നിവ ആസ്വദിക്കാന്‍ ഇത്രയും സൌകര്യമുള്ള  മറ്റൊരുസ്ഥലം കന്യാകുമാരിയില്‍ ഉണ്ടാവാനിടയില്ല.


ഒരു നിമിഷം ......

ആരാണ്  ഏക്നാഥ് റാണഡേ  എന്ന  മഹത്  വ്യക്തി ????   

1914 നവംബര്‍ 19  ന്  മഹാരാഷ്ട്ര യിലെ അമരാവതി ജില്ലയില്‍ റ്റിംറ്റല എന്ന  സ്ഥലത്ത്  രാമകൃഷ്ണറാവു വിനായക് റാനഡേയുടെ മകനായി ജനനം...   

പൂർണമായ  പേര്  ഏക്നാഥ്  രാമകൃഷ്ണ റാണഡേ... 1932 ൽ അദ്ദേഹം നാഗ്പൂരിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു,  MA  ബിരുദം നേടിയതിനു ശേഷം  ജാബൽപൂർ സാഗർ യൂണിവേഴ്സിറ്റിയിൽ നിന്നും LLB കരസ്ഥമാക്കി. 

1926 മുതല്‍  RSS  എന്ന  ദേശസ്നേഹ പ്രസ്ഥാനത്തെ  അടുത്തറിഞ്ഞു..... അതിന്‍റെ  ഉത്തേജനത്താല്‍  സ്വജീവിതം  രാഷ്ട്രത്തിനായി  സമര്‍പ്പിച്ച മഹത്  വ്യക്തിത്വം ....
1938 മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ  മുഴുവന്‍ സമയ പ്രചാരകന്‍.....
സംഘ ശാഖയില്‍ നിന്നും വിവേകാനന്ദദര്‍ശനങ്ങളില്‍ ആകൃഷ്ടനായി.....
1956 ല്‍  രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ  സര്‍ കാര്യവാഹ്   ചാര്‍ജ്  .....
1962 ല്‍  രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ  അഖില  ഭാരതീയ ബൌദ്ധിക്  പ്രമുഖ് ...

വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിനായുള്ള  പ്രവര്‍ത്തനം .....

1963 മുതല്‍ വിവേകാനന്ദ സ്മാരക സെക്രട്ടറി... മരണം വരെ ....
1982 ആഗസ്റ്റ്  22 ന്  ചെന്നയില്‍ വെച്ച് ഹൃദയ ആഘാതംമൂലം നിര്യാതനായി....
1982 ആഗസ്റ്റ്  23 ന്   തന്‍റെ  ജീവിത സാക്ഷാത്കാരമായ  സ്വാമി വിവേകാനന്ദന്‍റെ     ധ്യാനകേന്ദ്രത്തെ  എന്നും ദര്‍ശിച്ചു  കൊണ്ട് കന്യാകുമാരിയില്‍ ആ ദിവ്യശരീരം   വിലയംപ്രാപിച്ചു....
2015  ൽ  റാണഡേജി യുടെ സ്മരണാര്‍ഥമായി തപാല്‍ വകുപ്പ്  പ്രത്യേക പോസ്റ്റല്‍ കവർ  പുറത്തിറക്കി

റാണഡേജിയുടെ സ്മാരകം എത്രയോ പ്രശസ്തമാകേ- ണ്ടാതായിരുന്നു.....
ആരോരുമറിയാത്ത, തീര്‍ത്തും അപ്രസക്തരായ എത്രയെത്രയോ വ്യക്തികളുടെ സ്മാരകങ്ങള്‍ ഇതിനേക്കാള്‍ പ്രശസ്തിയില്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട്.....
എന്തേ റാണഡേജി സ്മാരകത്തിന് ഈ ഗതി? ...
ആരുമെന്തേ ആ പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നില്ല? ....
അവിടെക്കൂടി പോയാലെ കന്യാകുമാരിയാത്ര പൂര്‍ണമാകൂ എന്ന് എന്തുകൊണ്ട് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കുന്നില്ല...

Sunday, 16 August 2015

ചന്ദ്രശേഖർ ആസാദ്...

ചന്ദ്രശേഖർ ആസാദ്....


ഭാരതം  കണ്ട  എണ്ണപ്പെട്ട  വിപ്ലവകാരികളിൽ  ഒരാൾ 

വീരഭഗത് സിംഗ്   ഗുരുതുല്യനായി കണ്ട വിപ്ലവകാരിയായ  ദേശ സ്നേഹി 



                                                         ********** 
നിന്റെ പേര്   ..? 
"ആസാദ്"‌ 
അച്ഛന്റെ പേര്. .?
" സ്വാതന്ത്ര്യം "
വീട്‌..?
"ജയിൽ"

പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്ധീരമായി ഉത്തരം നൽകിയ ബാലൻ...

ഇരുപത്തിയഞ്ച്വർഷത്തെ ജീവിതംകൊണ്ട്ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ.....
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത്മാതാ കീ ജയ്‌... വന്ദേ മാതരം... എന്നീ ദേശീയ മന്ത്രം ഉദ്ഘോഷിച്ച ധീരതയുടെ പര്യായം......

വൈസ്രോയിയുടെ തീവണ്ടി കത്തിച്ചതും, ദില്ലി ഗൂഡാലോചനയും, ബോംബ്നിർമ്മാണക്കേസും ലാഹോർ വെടിവെപ്പും കാകോരി ഗൂഡാലോചന തുടങ്ങി ബ്രിട്ടീഷുകാർക്കെതിരെ നിരന്തര പ്രവർത്തനം നടത്തിയതിനു 10000 രൂപ തല വില പറഞ്ഞ വെള്ളക്കാരനു പിടി കൊടുക്കുന്നതിലും നല്ലത്ആത്മാഹുതിയാണെന്ന് തിരിച്ചറിഞ്ഞ സ്വാദേശാഭിമാനി.

ബഹുജന പ്രസ്ഥാനത്തോടൊപ്പം ആയുധമെടുക്കേണ്ടിടത്ത്സായുധ സമരംതന്നെ വേണമെന്ന്  മനസിലാക്കിയ  ആസാദ്‌, ശാന്ത ശീലനും സംഘാടകനും അച്ചടക്ക വിധേയനും സത് സ്വഭാവിയും ആയിരുന്നു.
1931- അലഹാബാദിലെ ആൽഫ്രഡ്പാർക്കിന്റെ പേരു സ്വന്തം രക്തത്താൽ ആസാദ്പാർക്കെന്ന് മാറ്റിയെഴുതിയ ഭാരതാംബയുടെ ഉത്തമ പുത്രൻ..............



1906
ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി  ജനിച്ചു
പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു.
ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ഇന്ത്യൻ ദേശീയതക്ക് വളർച്ച പ്രാപിക്കുന്നൊരു കാലം കൂടിയായിരുന്നു അത്. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇങ്ങനെ ഉയർന്നു വരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷൻ തന്നെ രൂപവത്കരിച്ചു. .എസ്.റൗളെറ്റ് ആയിരുന്നു ഇതിന്റെ തലവൻ. ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ, റൗളട്ട് ആക്ട് എന്നു വിളിച്ചുറൗളട്ട് ആക്ടിൽ പോലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ ലഭിക്കുകയുണ്ടായി.  

കരിനിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. 1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. ബൈശാഖി ദിനത്തിൽ റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ക്രൂരകൃത്യം നിർവ്വഹിച്ചത്. ഇത്തരം സംഭവങ്ങളെല്ലാം പത്രദ്വാരാ അറിഞ്ഞിരുന്ന ചന്ദ്രശേഖർ അത്യധികം രോഷാകുലനായി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്റെ  മനസ്സു തയ്യാറെടുത്തു .   

1921 കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കുകൊള്ളാൻ ആഹ്വാനമുണ്ടായി. വിദ്യാർത്ഥികൾ സമരാഹ്വാനം കൈക്കൊണ്ട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കാളികളായിസമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുക്കുമായിരുന്നു. ചെറുപ്രായത്തിൽതന്നെ പോലീസിന്റെ ക്രൂരതകൾ ചന്ദ്രശേഖറിനു മനസ്സിലായിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല
വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് യുവാവ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ  പാതയിലേക്ക് ചുവടുവെച്ചു. 

ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്റെ  പേര് സ്വാതന്ത്ര്യം  എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി. ചൂരലുകൊണ്ടുള്ള പതിനഞ്ച് അടിയാണ് കോടതി ചന്ദ്രശേഖറിന് ശിക്ഷ വിധിച്ചത്. കൂസലന്യേന ആസാദ് ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴുംഭാരത്മാതാ കീ ജയ്‌... വന്ദേ മാതരം എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ യുവാവിന്റെ തോളിലേറ്റി ചന്ദ്രശേഖർ ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ് എന്നിങ്ങനെ ഉറക്കെ വിളിക്കാൻ തുടങ്ങിധൈര്യശാലിയായ കുട്ടി എന്നാണ് അക്കാലത്ത് ബനാറസിൽ നിന്നും പുറത്തിറങ്ങിയ മര്യാദ എന്ന പത്രം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചത്.

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖർ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് നിനച്ചിരിക്കാതെ ചൗരിചൗരാ സംഭവം നടക്കുന്നത്. സംഭവത്തിൽ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. യുവാവായ ചന്ദ്രശേഖറിന് ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ പണത്തിന്റെ ദൗർലഭ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പാർട്ടിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിന് അവർ ചന്ദ്രശേഖറിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. പണം സ്വരൂപിക്കുന്നതിനായി പല വഴികളും ആലോചിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ ഫലവത്തായിരുന്നില്ല. ധാരാളം സമ്പത്തുള്ള ഒരു മഠത്തിലെ ശിഷ്യനായി ചേർന്ന് അവസാനം മഠാധിപതിയുടെ മരണശേഷം സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനെക്കുറിച്ചും പാർട്ടി ചിന്തിച്ചു. എന്നാൽ വഞ്ചന എന്നു പറഞ്ഞ് ആസാദ് നിർദ്ദേശം തള്ളിക്കളയുകയായിരുന്നു

പിന്നീട്, വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തിതീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. മോഷ്ടിച്ച പണവും കൊണ്ട് ഇവർ ലക്നോയിലേക്കു കടന്നു കളഞ്ഞു. സംഭവത്തിൽ ഒരു യാത്രക്കാരൻ അബന്ധവശാൽ വെടിയേറ്റു മരിക്കുകയുണ്ടായി വിപ്ലവകാരികൾ സർക്കാരിന്റെ  പണം തട്ടിയെടുത്തതല്ലാതെ മറ്റാരേയും ഉപദ്രവിക്കുകയുണ്ടായില്ല. ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതാവായ രാംപ്രസാദ് ബിസ്മിലിനെ പോലീസ് വൈകാതെ അറസ്റ്റു ചെയ്തുആസാദിനെ കിട്ടിയില്ല. വിവധയിടങ്ങളിൽ നിന്നായി 40 ഓളം പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി
ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതി പഠിക്കുവാൻ വന്ന സൈമൺ കമ്മീഷനെതിരേ പ്രതിഷേധം പ്രകടിപ്പിച്ച ലാലാലജ്പത് റായിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്നും തീർത്തും മോചിതനാവാതെ റായ് മരണമടഞ്ഞു. ഇതിൽ കുപിതരായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പ്രവർത്തകർ ഇതിനെതിരേ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. സംഭവത്തിനു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും, ലാത്തിച്ചാർജ്ജ് നടത്തിയ സ്കോട്ട് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ചന്ദ്രശേഖറും, ഭഗത് സിംഗും കൂടെ തീരുമാനിച്ചു. സുഖ്ദേവും, ശിവറാം രാജ്ഗുരുവും പദ്ധതിയിൽ പങ്കാളികളായിരുന്നു. എന്നാൽ സ്കോട്ടിനു പകരം കൊല്ലപ്പെട്ടത് ജോൺ സോണ്ടേഴ്സ് എന്ന ഉദ്യോഗസ്ഥനായിരുന്നു.
 
ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചന ക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ  സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ  ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്റെ  സഹായത്തോടെ പോലീസ് സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. സംഘർഷത്തിലൂടെ സുഖ്ദേവിന് രക്ഷപ്പെടാൻ വഴിയൊരുക്കുക കൂടിയായിരുന്നു ആസാദ്. രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർന്റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ  ജീവിതം അവസാനി പ്പിക്കുകയായിരുന്നു. പൊതുജനങ്ങളെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി കൊണ്ടു പോയി. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞതിനുശേഷം ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം മുഴക്കാൻ തുടങ്ങിഅന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിരിക്കുന്നു.