ബ്രിട്ടീഷ്രാജിന് ശേഷം ഭാരതം കണ്ട ഏറ്റവും കടുത്ത ജനാധിപത്യധ്വംസനം ഏതെന്നുചോദിച്ചാല്‍ ഭാരത ചരിത്രം കൃത്യമായി മനസ്സിലാക്കുന്നവര്ക്ക് ഒരു നിമിഷം പോലുംവേണ്ടി വരില്ല ഉത്തരം നല്കാന്. 1975 ജൂണ്‍ മുതല്‍ 1977 മാര്ച്ച് വരെയുള്ള ആഭ്യന്തരഅടിയന്തരാവസ്ഥ! പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ച.ഭാരതത്തില്‍ ഇരുള്‍ മൂടിയ കാലഘട്ടം. പൗരാവകാശം വെറും ഏട്ടിലെ പശു.പൗരസ്വാതന്ത്ര്യം വട്ടപ്പൂജ്യം. ആവിഷ്കാര സ്വാതന്ത്ര്യം സങ്കല്പം മാത്രം. മാധ്യമസ്വാതന്ത്ര്യം ജയിലിലേക്കുള്ള അതിവേഗപ്പാത. പ്രതിപക്ഷം എന്നാല്‍ ജയിലില്‍ കിടക്കാന്വിധിക്കപ്പെട്ട ഒരു വര്‍ഗം. ഭരണകക്ഷി എന്നാല്‍‘അമ്മക്കും മക്കള്ക്കും’ അവരുടെകുടുംബവാഴ്ചക്കും ഓശാന പാടുന്ന ഒരു വിദൂഷക സംഘം… എന്നാല്‍ ഈമനോവൈകല്യങ്ങള്ക്കെല്ലാം ഇന്ദിരാഗാന്ധി ചില മുരട്ടു ന്യായീകരണങ്ങള്നിരത്തിയിരുന്നു. ജനങ്ങള്ക്കും ഉദ്യോഗസ്ഥര്ക്കും സര്ക്കാര്‍ സംവിധാനങ്ങള്ക്കുംഅച്ചടക്കമില്ലായിരുന്നു പോലും.
കേരളത്തില്‍ സംഭവിച്ചത്
കേരളത്തില്‍ എന്തുണ്ടായി? സംഘത്തിന്റെ കേരള പ്രാന്തകാര്യാലയമായമാധവനിവാസിന്റെ സ്വന്തം കെട്ടിടം എളമക്കരയില്‍ പണിതീര്‍ന്ന്, ഗൃഹപ്രവേശം 1975ജൂണ്26നായിരുന്നു. കേരളത്തിലെ മുതിര്ന്ന പ്രവര്ത്തകരെല്ലാം ഹാജരാണെങ്കിലുംക്ഷേത്രീയ പ്രചാരക് സ്വര്ഗീയ യാദവറാവു ജോഷിയുടെ നേതൃത്വത്തിലുള്ളചടങ്ങിന്റെ ശോഭ, ഭാരതത്തിലെ ഇരുള്‍ നിറയുന്ന പുതിയ അന്തരീക്ഷം,അല്പമെങ്കിലും കുറച്ചിരുന്നു എന്ന് തന്നെയാണ് ‘ആഘോഷ കമ്മിറ്റി’യിലെ ഒരംഗം(സംഘ ഭാഷയില്‍ പ്രബന്ധകന്‍) ആയി അന്നവിടെ പ്രവര്ത്തിച്ചിരുന്ന ഈ ലേഖകന്റെഓര്മ്മ. പ്രഭാത ദിനപത്രങ്ങളിലെ വാര്ത്തകള്ക്ക് പുറമേ എന്തെങ്കിലും വിവരംകിട്ടിയിരുന്നത് യോഗങ്ങളുടെ ഇടവേളകളില്‍ പി. നാരായണന്‍ജിയുടെ പോക്കറ്റ്റേഡിയോയില്നിന്ന് മാത്രം. അറസ്റ്റ് ചെയ്യപ്പെട്ടവരുടെയെല്ലാം എണ്ണം ബിബിസികൃത്യമായി അറിയിച്ചു. ആകാശവാണി പതിവുപോലെ ഇന്ദിരാ വാണിയായി.പ്രവര്ത്തനവര്ഷാരംഭത്തില്‍ പതിവുപോലെ നടക്കുന്ന പ്രചാരക യോഗവും ജൂണ്‍25മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കുന്നു, പക്ഷെ, ഇന്ദിരയുടെ ദുഷ്ടലാക്കിനെക്കുറിച്ച്ധാരണ കിട്ടിയ യാദവ റാവുജി, ഭാസ്ക്കര്‍ റാവുജി എന്നിവര്‍ ഗഹനമായചിന്തകള്ക്ക്ശേഷം രണ്ടാം ദിവസം ക്യാമ്പ് പിരിച്ചുവിട്ടു. പ്രചാരകന്മാരോടെല്ലാംസ്വന്തം കര്മ്മ ക്ഷേത്രങ്ങളില്‍ ചെന്ന് ഒളിവില്‍ (അണ്ടര്ഗ്രൗണ്ട് അഥവാ യുജി)പ്രവര്ത്തിക്കാനായിരുന്നു നിര്ദ്ദേശം.
രണ്ടു ദിവസത്തിനകം കാര്യാലയ റെയ്ഡുകള്‍. പുതിയ മാധവ നിവാസില്‍ നടന്നറെയ്ഡില്‍ കാര്യാലയ പ്രമുഖ് എം. മോഹനകുക്കിലിയ (ഈയിടെ അന്തരിച്ചു), കൊച്ചിമഹാനഗര്‍ പ്രചാരക് സി.കെ. ശ്രീനിവാസന്, എബിവിപി സംസ്ഥാന സംഘടനകാര്യദര്ശി കെ.ജി. വേണുഗോപാല്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാവരുംഡിഐആര് പ്രകാരം രണ്ടു മൂന്നു മാസം ജയിലില്‍; കള്ളക്കേസ് തന്നെ. കൊച്ചിയിലെവിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓഫീസില്‍ നിന്നു അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാനസംഘടന കാര്യദര്ശി വി.പി. ജനാര്ദ്ദനന്, മുന്ഗാമിയായ ഇരവി രവി നമ്പൂതിരിപ്പാട്,ഓഫീസ് സെക്രട്ടറി സുഗുണന്‍ എന്നിവര്ക്കും തന്റെ ജോലി സ്ഥലത്ത് നിന്നു അറസ്റ്റ്ചെയ്യപ്പെട്ട എം. ശിവദാസിനും സ്വന്തം അരിക്കടയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചിമഹാനഗര്‍ കാര്യവാഹ് ഡി. അനന്തപ്രഭുവിന്നും ഒരേ കേസ് കലൂരുകാരനായബാബുവിനെ നിര്ബന്ധിച്ച് സംഘത്തില്‍ ചേര്ക്കാന്‍ ശ്രമിച്ചു! ജോലി കഴിഞ്ഞ് രാത്രിവൈകി വീട്ടില്‍ പോകുമ്പോള്‍ പോലിസ് വിരട്ടലിന് ഇരയായ (അന്നത്തെ കാലത്തെസ്ഥിരം പോലീസ് നടപടിയായിരുന്നു അത്) ബാബുവിനെ വിലാസം നോക്കികണ്ടുപിടിച്ചു കൊടുത്തതായിരുന്നു ആ കേസ്.
ഈ ലേഖകന്റെ അമ്മാവന്‍ കൂടിയായ ബാബു പോലീസിന്റെ നുണക്കഥ ന്യയാധിപന്റെ മുന്നില്വെച്ച് പറയാനുള്ള ധാര്മികമായ ബുദ്ധിമുട്ട് കോടതിയില്വെച്ച് കരഞ്ഞു കൊണ്ട് രഹസ്യമായി പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. പ്രതിഭാഗംവക്കീലിന് ‘ചുമ്മാ’ വാദിക്കാം. വിധി എങ്ങനെ വേണമെന്ന് ‘കമ്മിറ്റഡ് ജുഡീഷ്യറി’ക്ക്മുകളില്‍ നിന്ന് ‘വേണ്ട സമയത്ത്’‘വേണ്ട പോലെ നിര്ദ്ദേശം’ കിട്ടിക്കൊണ്ടിരുന്നു.സംസ്ഥാനം മുഴുവന്‍ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രവര്ത്തകര്‍ അറസ്റ്റിലായപ്പോള്ആദര്ശനിഷ്ഠയുള്ള പുതുരക്തം ആ സ്ഥാനം ഏറ്റെടുത്തു. കേരളത്തിലെ ജനസംഘംഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികള്‍ പുതിയ സാഹചര്യത്തില്‍ പകച്ചു പോയെന്നതാണ്സത്യം. ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നേതാക്കളെആദ്യദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സംഘടനയുടെ നയംഅടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമല്ല എന്നു മനസിലാക്കി സര്ക്കാര്പലരേയും ജയില്‍മുക്തരാക്കി. ആഗസ്ത് മാസത്തില്‍ പ്രതിപക്ഷനേതാക്കള്‍ അറസ്റ്റ്വരിക്കാന്‍ തീരുമാനിച്ചപ്രകാരം ജനസംഘം നേതാവ് ഓ. രാജഗോപാലും മറ്റും അറസ്റ്റ്വരിച്ചപ്പോള്‍ എറണാകുളത്ത് സഖാവ് എകെജിയും സഹപ്രവര്ത്തകരും അറസ്റ്റ്വരിച്ചു എന്നത് സത്യം തന്നെ.
പക്ഷെ, തുടര്പ്രവര്ത്തനത്തിനവരാരും ഉണ്ടായിരുന്നില്ല. കോടിയേരിബാലകൃഷ്ണനെപ്പോലുള്ള യുവാക്കളെയും സമര സന്നദ്ധരായ ചിലരെയും മാത്രംമിസയില്‍ തടവിലാക്കി. അവരില്‍ ഒട്ടുമിക്കവരും ഒരു വര്ഷത്തിനകം സ്വതന്ത്രരുമായി.മുതിര്ന്ന സിപിഎം നേതാവായ എ.പി. വര്‍ക്കി പോലും 1976 പകുതിയായപ്പോഴേക്കുംസ്വതന്ത്രനായിരുന്നു. അദ്ദേഹവുമായി സ്ഥിരം സമ്പര്ക്കം ചെയ്യേണ്ട ചുമതല കഷ്ടിച്ചുകൗമാരം കടന്നിരുന്ന ഈ ലേഖകനായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ നേരിട്ട്പോരാട്ടം നടത്തിയില്ലെങ്കിലും അതിനെ അംഗീകരിക്കാത്ത എല്ലാ കക്ഷികളുടെയുംഎറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കളെ സമ്പര്ക്കം ചെയ്യേണ്ട ചുമതലയും.സര്ക്കാരിനെതിരെ നേരിട്ട് പോരാടാതെ, രാഷ്ട്രീയ കാര്യങ്ങള്‍ പറയാതെ, സാമ്പത്തികനയങ്ങള്‍ മാത്രം ചര്ച്ച ചെയ്യുന്ന പുതിയ അടവ് നയം സിപിഎം സ്വീകരിച്ചു. തന്ത്രംഫലിച്ചു. ഇഎംഎസ്സിനും മറ്റും ടൗണ്‍ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലുംപരസ്യമായി പ്രസംഗിക്കാനായി. ആ കാലത്ത് എറണാകുളം ടൗണ്ഹാളില്അടിയന്തരാവസ്ഥയെ രാഷ്ട്രീയമായി ആക്രമിക്കാതെ ഇഎംഎസ് നടത്തിയ പ്രസംഗംകേട്ടതോര്ക്കുന്നു.
1975 ആഗസ്ത് ആയപ്പോഴേക്കും കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരംആര്എസ്എസ്സിനെയും ഭാരതീയ ജനസംഘം ഉള്പെട്ട അനുബന്ധ പ്രസ്ഥാനങ്ങളുടെയുംമാത്രം ചുമതലയായി മാറി. ജൂണ്26,27 തീയതികളില്‍ നടത്തിയ അടിയന്തരാവസ്ഥവിരുദ്ധ ചുമരെഴുത്തുകളും ‘ഇന്ദിരയുടെ അടിയന്തിരം’ എന്ന ലഖുലേഖയും എം.എ.ജോണ്‍ നയിച്ച കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ശ്രദ്ധേയമായചെറുത്തുനില്പ്പുകളായിരുന്നു. അതോടെ ജോണും പത്രപ്രവര്ത്തകന്‍ പി. രാജനുംദേവസ്സിക്കുട്ടിയും മറ്റും ജയിലിലായി. ലോക സംഘര്‍ഷ സമിതിയുടെ പേരില്ആര്എസ്എസ് മാസത്തില്‍ രണ്ടു പ്രാവശ്യം പ്രചരിപ്പിച്ചിരുന്ന ‘കുരുക്ഷേത്രം’ എന്നഅണ്ടര്ഗ്രൗണ്ട് (യു ജി) പത്രത്തിന്റെ എറണാകുളം മേഖല പതിപ്പിന്റെ പ്രിന്റിങ്നടത്താന്‍ വേണ്ട സഹകരണങ്ങള്‍ ദേവസ്സിക്കുട്ടിയും ജോര്ജും ആത്മാര്ത്ഥമായിനിര്വഹിച്ചു. പിടിക്കപ്പെട്ടാല്‍ പ്രസ്സുടമകള്ക്ക് പോലീസ് പീഡനത്തില്‍ മരണം പോലുംഉണ്ടാകാം. തൃശ്ശൂരിലെ പ്രമുഖ സംഘപ്രവര്ത്തകന്‍ എ.പി. ഭരത്കുമാര്‍ ഇങ്ങനെമര്ദ്ദനമേറ്റ് നിത്യരോഗിയായിത്തീര്ന്ന ആളാണ്.
ആര്എസ്എസ്സിന്റെ അഖില ഭാരതീയ സംഘടനായന്ത്രം മുഴുവന്‍ അടിയന്തരാവസ്ഥവിരുദ്ധ പ്രവര്ത്തന സംവിധാനമായി മാറി. കേരളത്തിലും അതുതന്നെ ഉണ്ടായി.അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രമുഖ സംഘനേതാക്കളായഅഡ്വ.ടി.വി. അനന്തനും രാധാകൃഷ്ണ ഭട്ജിയുമെല്ലാം മിസ തടവുകാരായി. പിന്നീട്പലപ്പോഴായി പി.പി. മുകുന്ദനും വി.പി. ദാസനും വൈക്കം ഗോപകുമാറുമെല്ലാംമിസയിലായി. ഗോപകുമാറിന് നേരിടേണ്ടി വന്ന മര്ദ്ദനം സ്വതന്ത്ര ഭാരതത്തില്കേട്ടുകേള്വിയില്ലാത്തതായിരുന്നു. എങ്കിലും സംഘടനാ യന്ത്രം യാതൊരു കോട്ടവുംകൂടാതെ നിലനിന്നു, പ്രവര്‍ത്തിച്ചു. പി. നാരായണ്ജി, ഇക്കഴിഞ്ഞ ജൂണ് നാലിന്അന്തരിച്ച മോഹന്‍ജി, കെ.ജി. വേണുഗോപാല്‍, സി.കെ. ശ്രീനിവാസന്, എം. ശിവദാസ്എന്നിവര് ഉള്പ്പെടെ നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെടെങ്കിലും ഡിഐആര്‍ പ്രകാരംശിക്ഷിക്കപ്പെട്ടു പുറത്തിറങ്ങി പിന്നീടും യു ജി പ്രവര്ത്തനങ്ങളില്‍ മുഴുകുകയുംചെയ്തു.
ആദ്യദിനങ്ങളില്ത്തന്നെ പോലീസ് കോഴിക്കാടുള്ള ‘കേസരി’ വാരിക അടച്ചു സീല്‍ചെയ്തു. കോഴിക്കോട്ടുനിന്ന് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയിട്ട് രണ്ടു മാസമേആയിരുന്നുള്ളു. അടിയന്തരാവസ്ഥയ്ക്കെതിരേ ശക്തമായ ഭാഷയിലാണ് ജന്മഭൂമിവാര്ത്തയും മുഖപ്രസംഗങ്ങളും എഴുതിയത്. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ.നെടുങ്ങാടിയെ, വാര്‍ദ്ധക്യവും രോഗവും പരിഗണിക്കാതെ മാന്യമായ വസ്ത്രംധരിക്കാന്‍ അനുവദിക്കാതെ, കണ്ണടപോലും എടുക്കാന്‍ അനുവദിക്കാതെഓഫീസില്നിന്ന് അസമയത്ത് പോലീസ് കൈയാമംവെച്ച്അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നു. ഭാരതത്തില്‍ ഒരു പത്രത്തിനുംപത്രാധിപര്ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷമായിരുന്നു അത്.ജൂണ്‍30ന് സര്സംഘചാലക് ബാലസാഹെബ് ദേവറസിനെ അറസ്റ്റ് ചെയ്ത വാര്ത്തപ്രസിദ്ധീകരിച്ചപ്പോള്‍ കൊച്ചിയിലെ ‘രാഷ്ട്രവാര്ത്ത’ സായാഹ്നപത്രവും പോലിസ്അടച്ചുപൂട്ടി.
ജൂലൈ നാലിന് ആര്എസ്എസ്സിന് കേന്ദ്രസര്ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സംഘംകൂടാതെ സിപിഐ (എംഎല്‍) എന്ന നക്സലൈറ്റ് പ്രസ്ഥാനം, ആനന്ദമാര്ഗ്ഗം, ജമാഅത്തെഇസ്ലാമി തുടങ്ങി 27 സംഘടനകളാണ് നിരോധിക്കപ്പെട്ടത്. പക്ഷേ, ഇന്ദിരയുടെ യഥാര്ത്ഥടാര്ജറ്റ് ആര്എസ്എസ് തന്നെയായിരുന്നു.ഏതാനും ദിവസങ്ങള്ക്കുള്ളില്‍ മുതിര്ന്നആര്എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഗ്ഡിദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി കേരളത്തിലെത്തി. മറ്റു കക്ഷികളുടെനേതാക്കളെ കണ്ട് അടിയന്തരാവസ്ഥക്കെതിരെ പൊതുവേദി സ്ഥാപിക്കുകയായിരുന്നുലക്ഷ്യം. എന്നാല്‍ സിപിഎം നേതാവ് വി. വിശ്വനാഥ മേനോനെ മാത്രമാണ്അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തെ പ്രമുഖരെയൊന്നുംകാണാനാവാതെ അദ്ദേഹം മടങ്ങി.
കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ തുടങ്ങിയത് 1975ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തിപോസ്റ്ററുകളിലൂടെയായിരുന്നു. പിന്നാലെ കൂട്ടിലിട്ട തത്തയുടെ ചിത്രത്തിനു താഴെ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്നെഴുതിയപോസ്റ്ററും ഒരു പരീക്ഷണമായി കേരളം മുഴുവന്‍ പ്രചരിപ്പിച്ചു. ഈ പരീക്ഷണങ്ങള്വിജയകരമായി. എത്ര പോലിസ് ബന്തവസ് ഉണ്ടായാലും ഈ പ്രവര്ത്തനംസാധിക്കുമെന്നു സംഘപ്രവര്ത്തകര്‍ തെളിയിച്ചു. അതോടൊപ്പം തന്നെരാജ്യവ്യാപകമായി പ്രാദേശിക ഭാഷകളില്‍ മാസത്തില്‍ രണ്ടു തവണ ഇറങ്ങുന്ന ‘യു ജി’പത്രമായി കേരളത്തില്‍‘കുരുക്ഷേത്രം’ എന്ന മലയാളപത്രം ഇറങ്ങി.സെന്സര്ഷിപ്പിന്റെ ‘ക്രൂരമായ കത്രിക’ മൂലം സത്യവാര്ത്തകള്‍ അറിയാതെ ശ്വാസംമുട്ടിയിരുന്ന ജനങ്ങള്ക്കും പോലീസിനും ബ്യൂറോക്രാറ്റുകള്ക്കും ‘കുരുക്ഷേത്രം’ഒരുപോലെ പ്രിയങ്കരമായി.
‘കുരുക്ഷേത്രം’ പ്രിന്റ് ചെയ്യുന്നതുപോലെ മരണം മണക്കുന്ന ജോലിയായിരുന്നുഅതിന്റെ വിതരണവും. അര്‍ദ്ധരാത്രിയില്‍ ജീവന്‍ പണയംവെച്ചാണ്സംഘപ്രവര്ത്തകര്‍ അത് വീടുകളുടെ മുറ്റത്തു നിക്ഷേപിച്ചിരുന്നത്. ഉന്നതര്ക്ക്പോസ്റ്റലായും. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ആദ്യ പാര്ലമെന്റ്സമ്മേളനത്തില്‍ സഖാവ്: എകെജി ചെയ്ത പ്രസംഗം അടങ്ങിയ കുരുക്ഷേത്രം കോപ്പിഅന്ന് എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറി കെ.ജി. വേണുഗോപാല്കൊടുത്തപ്പോള് അന്നത്തെ എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം.എ. ബേബിയുടെകണ്ണില്ക്കണ്ട അദ്ഭുതത്തിളക്കവും മുഖത്തെ വികാരവും ഇന്നും മനസ്സില്‍. സ്വന്തംനേതാവിന്റെ പ്രസംഗം വായിക്കാന്‍ ആര്എസ്എസുകാരനെ ആശ്രയിക്കേണ്ടിവന്നഅവസ്ഥ; അതായിരുന്നു സിപിഎമ്മിന്റെ അന്നത്തെസംഘടനാ സംവിധാനം !
പിന്നീട് അഖില ഭാരതീയ തലത്തില്‍ രണ്ടു മാസം നീണ്ടു നിന്ന അഹിംസാത്മകസത്യഗ്രഹം പ്രഖ്യാപിക്കാന്‍1975 ഒക്ടോബര്‍ രണ്ടിന് ആര്എസ്എസ് ദക്ഷിണ ഭാരതക്ഷേത്രീയ പ്രചാരക് യാദവ് റാവു ജോഷി മട്ടാഞ്ചേരിയില്‍ വന്നു. അന്നത്തെ പ്രമുഖപ്രവര്ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. പ്രസ്തുതസമരത്തിന് സംഘടനാ കോണ്ഗ്രസ്സും സോഷ്യലിസ്റ്റ് പാര്ട്ടിയും സഹകരണം വാഗ്ദാനംചെയ്തു.‘വര്‍ഗ ശത്രുവിനോട് സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥസഹിക്കുന്നതാണ്’ എന്നുപറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു.കേരള കോണ്ഗ്രസ് നേതാക്കള്‍ കുറച്ചുമാസം ജയില്വാസം കഴിഞ്ഞ് മാപ്പെഴുതികൊടുത്ത് വിമോചിതരായി കോണ്ഗ്രസ് മുന്നണിയില്‍ ചേര്‍ന്നു. തന്റെ ജയില്‍ മേറ്റ്ആയിരുന്ന ബാലകൃഷ്ണ പിള്ള, ജയില്‍ മന്ത്രിയായി ജയില്‍ സന്ദര്ശിച്ച വിശേഷങ്ങള്എല്ലാം ഓ. രാജഗോപാല്‍ ആത്മകഥയായ ജീവിതാമൃതത്തില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.
ഠേംഗ്ഡിയുമായി കൂടിക്കാഴ്ചക്കായി അന്നത്തെ സംഘടനാ കോണ്ഗ്രസിന്റെ സംസ്ഥാനഅധ്യക്ഷന്‍ കെ. ശങ്കരനാരായണനെ (പിന്നീട് മന്ത്രി, യുഡിഎഫ് കണ്വീനര്‍, ഗവര്ണര്‍)കൂട്ടിക്കൊണ്ടു വരാന്‍ ഇന്നത്തെ ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനുംഞാനും ചേര്ന്ന് എറണാകുളം ബിടിഎച്ചില്‍ പോയി. താന്‍ ജയില്‍ മോചിതനായിട്ട്ഏതാനും ദിവസങ്ങളേ ആയിട്ടുള്ളെന്നും തന്റെ പിന്നില്‍ പോലീസിന്റെ ചാരക്കണ്ണുകള്ഉണ്ടെന്നും, അതിനാല്‍ തന്റെ സന്ദര്ശനം ഠേംഗ്ഡിക്ക് അപകടമുണ്ടാക്കുമെന്നുംചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ ഒഴിഞ്ഞു. പകരം അവരുടെ പിസിസി സെക്രട്ടറി കെ.ഗോപാലന്‍ വന്നു. തന്റെ പാര്ട്ടിയുടെ 1000 പേര്‍ എങ്കിലും സത്യഗ്രഹത്തില്പങ്കെടുക്കുമെന്ന് ഗോപാലന്‍ ഠേംഗ്ഡിക്ക് വാക്ക് കൊടുത്തു. (പക്ഷെ, വന്നത്കഷ്ടിച്ച്പത്തോളം പേര് !) ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കരനാരായണന്‍ കോണ്ഗ്രസില്ചേര്ന്നുവെന്ന് പത്രവാര്ത്ത വായിച്ചു ! പിന്നീട് അദ്ദേഹം എന്നും അധികാരത്തിന്റെഇടനാഴികളില്ത്തന്നെ.
1975 നവംബര്‍14 മുതല്‍1976 ജനുവരി 14 വരെ നീണ്ട സത്യഗ്രഹത്തില്‍ കേരളത്തില്‍ നിന്ന്ആയിരക്കണക്കിന് സംഘപ്രവര്ത്തകര്‍ പങ്കെടുത്തു. അവരുടെയെല്ലാംപേരുവിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍. ഹരിയേട്ടന്‍ രചിച്ച‘ഒളിവിലെ തെളിനാളങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. സത്യഗ്രഹികളെതയ്യാറാക്കാന് നടത്തിയ രഹസ്യ യോഗങ്ങളില്‍ ആവര്ത്തിച്ചു ബോധിപ്പിച്ചിരുന്നത്അവര്‍ മരണത്തെ പോലും വരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു. ജോലിയും,കുടുംബവും വിദ്യാഭ്യാസവും ജീവനുമെല്ലാം നഷ്ടപ്പെടാന്‍ തയ്യാറുള്ളവര്ക്ക് മാത്രമേസത്യഗ്രഹത്തില്‍ പങ്കാളിത്തം നല്കിയിരുന്നുള്ളൂ. അതിനു തയ്യാറാക്കാനായിരുന്നുമൂന്നു റൗണ്ട് പഠന ക്ലാസ്സുകള്‍. കൂടാതെ രണ്ടു രൂപ സമരസമിതി ഫണ്ടിലേക്ക്സംഭാവനയും. മരണത്തിനുള്ള പ്രവേശന ഫീസ് എന്നായിരുന്നു അതിനെ നര്മ്മത്തോടെവിശേഷിപ്പിച്ചിരുന്നത്. അതിനാല്‍ അതികഠിനമായ മര്ദ്ദനമുറകള്‍ സഹിക്കേണ്ടിവന്നപ്പോഴും ആരുടെ നാവില്‍ നിന്നും സംഘടനാ രഹസ്യങ്ങള്‍ പുറത്തു വന്നില്ല. ഉരുട്ടല്‍,ഗരുഡന്‍ തൂക്കം, ഷോക്കടിപ്പിക്കല്‍ തുടങ്ങിയ പല ‘നൂതന’ മര്ദ്ദന മുറകളുംകരുണാകാരന്റെ, കിരാത പോലീസ് കേരളത്തില്‍ നടപ്പിലാക്കി. ഭാസ്കര്‍ റാവു,മാധവ്ജി, ഹരിയേട്ടന്‍, സേതുവേട്ടന്‍ തുടങ്ങിയ പ്രമുഖ സംഘ നേതാക്കളെ കുറിച്ചുള്ളവിവരം കിട്ടാന്‍ കേരളം മുഴുവന്‍ ഭീകരമായ മര്ദ്ദനങ്ങള്‍ നടന്നു. എന്നിട്ടും രണ്ടു തവണസത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ കുറവല്ലായിരുന്നു.
കാസര്കോട് ജില്ലയിലെ പൈവേളിവേ എന്ന ഗ്രാമത്തില്‍ പോലിസ് നിരവധി വീടുകള്തകര്ത്തു. ആ ഗ്രാമം ഉള്പ്പെട്ട കാസര്കോട് താലൂക്കായിരുന്നു ഭാരതത്തില്‍ ഏറ്റവുംകൂടുതല്‍ സത്യഗ്രഹികളെ സംഭാവന ചെയ്തത് എന്ന റിപ്പോര്ട്ടിന്റെഅടിസ്ഥാനത്തിലായിരുന്നു അത്. അതിന് മുഖ്യമന്ത്രി അച്യുത മേനോന്‍ ജില്ലയിലെഎഎസ്പിയായിരുന്ന എം.ജി.എ. രാമനെ ശകാരിച്ചെന്നും അതിനെത്തുടര്ന്നായിരുന്നുപോലീസ് തേര്വാഴ്ചയെന്നും അതിനടുത്ത ദിവസങ്ങളില്‍ സ്ഥലം സന്ദര്ശിച്ച പി.നാരായണ്ജി ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടനക്സലെറ്റുകള്ക്കും കടുത്ത മര്ദനം തന്നെ കിട്ടി. പി. രാജന്റെ മരണം ചരിത്രത്തിന്റെഭാഗമാണല്ലോ.
ദേശവ്യാപകമായ സത്യഗ്രഹത്തില്‍ കേരളത്തിലെ വിദ്യാര്ത്ഥികളെപങ്കെടുപ്പിക്കാനുള്ള ശ്രമം എബിവിപി നടത്തി. അന്നത്തെ സംസ്ഥാന സംഘടന സെക്രട്ടറികെ.ജി. വേണുഗോപാല്‍ നടത്തിയ ആ നീക്കത്തിന് സഹായിയായി ഞാനുമുണ്ടായിരുന്നു.എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ടി.എം. തോമസ് ഐസക്കും എം.എ. ബേബിയും,പരിവര്ത്തനവാദി കെഎസ്യു അധ്യക്ഷന്‍ ടി.ഡി. ജോര്‍ജ്, കെഎസ്യു (ഒ)നേതാക്കളായ കെ. സുധാകരന്(ഇന്ന് കണ്ണൂരിലെ കോണ്ഗ്രസ് നേതാവ്), ഗംഗാധരന്‍,ഞങ്ങള്‍ രണ്ടുപേര്‍ എന്നിവരുള്പ്പെട്ട ഒരു സംസ്ഥാന സമിതിയും നിലവില്‍ വന്നു.‘അടിയന്തരാവസ്ഥ വിരുദ്ധ വിദ്യാര്ത്ഥി മുന്നണി’ എന്നായിരുന്നു പേര്. കേരളത്തിലെമുഴുവന്‍ കാമ്പസ്സുകളിലും ഒറ്റദിവസം സത്യഗ്രഹം ആയിരുന്നു പരിപാടി. തീയതിയുംതീരുമാനിച്ചു. എറണാകുളത്തെ കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ഓഫീസില്ഞങ്ങള്‍ പല തവണ യോഗം കൂടി. തോമസ് ഐസക്കും ഈ ലേഖകനും ജോര്ജും ചേര്ന്നസബ് കമ്മിറ്റി ലഘുലേഖയും ഡ്രാഫ്റ്റ് ചെയ്തു. പണം പിന്നീടു തരാമെന്നു മറ്റുസംഘടനകള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ നിന്ന് വാങ്ങിയ650 രൂപ ഞങ്ങള്‍ പ്രിന്റിങ്ങിനായി നല്കി. അപ്പോഴേക്കും എസ്എഫ്ഐതീരുമാനത്തില് നിന്ന് പിന്നോട്ട് പോയി. സിപിഎം നേതൃത്വം സത്യഗ്രത്തില്പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചുവെന്ന് എം.എ. ബേബി പറഞ്ഞു.ആര്എസ്എസുകാരുമായി ചങ്ങാത്തം വേണ്ടെന്നതായിരുന്നു അതിലെ സന്ദേശംഅങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്നം തകര്‍ന്നു, അല്ല തകര്ത്തു.
എങ്കിലും എസ്എഫ്ഐക്കാര്ക്ക് എബിവിപി പ്രവര്ത്തകര്‍ മുഖേന ‘കുരുക്ഷേത്രം’കൊടുക്കുന്ന പതിവ് ഞങ്ങള്‍ തുടര്‍ന്നു. അങ്ങനെയുള്ള ഒരു കൈമാറ്റത്തിനിടയിലാണ്എറണാകുളം മഹാരാജാസ് കോളേജ് കാമ്പസ്സില്‍ വെച്ച് ടി.എം. തോമസ്ഐസക്കിനെയും കെ.ആര്‍. ഉമാകാന്തനെയും (ഇന്നത്തെ ബിജെപി സംസ്ഥാനസംഘടനാസെക്രട്ടറി) കെഎസ്യുക്കാര് ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനുകൈമാറിയത്. പത്രത്തിന്റെ ‘സോഴ്സ്’ അറിയാന്‍ ഇരുവരെയും കഠിനമായി മര്ദ്ദിച്ചു.അവരെ ആദ്യമായി കോടതിയില്‍ കൊണ്ടുവന്ന ദിവസം രഹസ്യമായി അവരെകാണാന്‍ ചെന്ന ഈ ലേഖകന് മര്ദ്ദനം അവരുടെ ശരീരത്തില്‍ ഏല്പ്പിച്ച പാടുകള്കാണാനായി. ആര്എസ്എസുകാരന് എന്ന നിലയില്‍ സ്വാഭാവികമായും കൂടുതല്മര്ദ്ദനം ഉമാകാന്തനുതന്നെയായിരുന്നു.
1976 ജനുവരി 14ന് സത്യഗ്രഹം അനുഷ്ഠിച്ച് അറസ്റ്റിലായി ക്രൂരമര്ദ്ദനത്തിനുവിധേയനാകുമ്പോള്‍, എറണാകുളത്തെ അയ്യപ്പങ്കാവ് ക്ഷേത്രപരിസരത്ത് സത്യഗ്രഹംചെയ്ത, എം.എ. വിജയന്‍ നയിച്ച അവസാന ബാച്ചിലെ ഉപനേതാവായിരുന്നു ഈലേഖകന്. ഞങ്ങളുടെ ബാച്ചിലെ ‘ബേബി’ സത്യഗ്രഹിയായിരുന്നു അന്ന് ഹൈസ്കൂള്വിദ്യാര്ഥിയായിരുന്ന ഇന്നത്തെ ബിജെപി ജനറല്‍ സെക്രെട്ടറി എ. എന്‍. രാധാകൃഷ്ണന്‍.ഇന്ന് ‘കുരുക്ഷേത്ര പ്രകാശന്‍’ ജനറല്‍ മാനേജര്‍ ആയി പ്രവര്ത്തിക്കുന്ന ഇ.എന്‍.നന്ദകുമാറും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പ്രവര്ത്തിക്കുന്ന മുന്ഡിഎഫ്ഒ: ഡോ. ഇന്ദുചൂഡനും ആ ബാച്ചിലുണ്ടായിരുന്നു. സമരത്തോടുള്ളസിപിഎമ്മിന്റെ നിര്വ്വികാര സമീപനത്തെത്തുടര്ന്ന് ഒട്ടേറെ പാര്ട്ടി പ്രവര്ത്തകര്അന്നും അടിയന്തരാവസ്ഥയ്ക്കു ശേഷവും ആര്എസ്എസ്സില്‍ ചേര്‍ന്നു. സിപിഎംകോട്ടകളായിരുന്ന കണ്ണൂര്‍,ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് ഏറ്റവും കൂടുതല്ഉണ്ടായത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രവര്ത്തകരുടെമേല്‍ ഏറ്റവും കൂടുതല്‍ സിപിഎം ആക്രമണം ഈ രണ്ടു ജില്ലകളില്‍ ഉണ്ടായത്.അവിടങ്ങളില്‍ സിപിഎംകാര്‍ കൊല ചെയ്ത സംഘപ്രവര്ത്തകളില്‍ ഭൂരിഭാഗവുംമുന്‍ സിപിഎംകാരാണ് എന്നത് ഒരു വസ്തുതയാണ്.
അടിയന്തരവസ്ഥയ്ക്കെതിരേ പോരാടിയ ആയിരങ്ങളുണ്ട്. അവരുടെപ്രവൃത്തിചരിതങ്ങള് എഴുതിയാല്ത്തീരില്ല. അവരില്‍ പോലീസിന്റെ കിരാതമര്ദ്ദനങ്ങള്ക്ക് ഇരയായവര്‍ പലരും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. വൈക്കംഗോപകുമാര്‍, ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസ്,മട്ടാഞ്ചേരിയിലെ പുരുഷോത്തമന്‍, വള്ളിക്കുന്ന് സുബ്രഹ്മണ്യന്‍, ഇന്നത്തെ ബിജെപിനേതാവ് ധര്മ്മരാജന്‍, തായിക്കാടുകര ശശി, പച്ചാളം ശിവരാമന്‍, ലോക സംഘര്‍ഷസമിതി ആഹ്വാനം ചെയ്ത ദേശീയ ഉപവാസത്തിന്റെ ഭാഗമായി കണ്ണൂര്‍ ജയിലില്ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് വസ്ത്രം പോലും നിഷേധിക്കപ്പെട്ട്ക്രൂരമര്ദ്ദനത്തിനു വിധേയനായ കലാദര്പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍,കാസര്കോട് ജില്ലയിലെ ചെമ്മനാട് കൃഷ്ണന്‍(ആ സത്യഗ്രഹ ബാച്ചിനെ മര്ദ്ദിച്ചപുലിക്കോടന്‍ നാരായണന്‍ നയിച്ച പോലിസ് ടീമിന്റെ മൂന്ന് ലാത്തികള്‍ ഒടിഞ്ഞു)എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. രണ്ടു വര്ഷം മുമ്പ് അന്തരിച്ച തൃപ്പൂണിത്തുറശരവണനും ആ ഗണത്തില്‍ത്തന്നെ. ഇതുപോലെ എത്രയോ പ്രവര്ത്തകര്‍! കുറെ പേര്ഇതിനകം ഈ ലോകം വിട്ടുപോയി.യു ജി പ്രവര്ത്തകര്ക്ക് ഭക്ഷണവും താമസവും ഒരുക്കിയ കുടുംബങ്ങള്ആയിരങ്ങള്വരും! ഒളിവിലെ പ്രവര്ത്തകര്ക്ക് ഭക്ഷണം നല്കി, സ്വയം പട്ടിണി കിടന്നഎത്രയോ അമ്മമാര്‍! അവരും ആ ഐതിഹാസിക സമരത്തിലെ ഉജ്ജ്വലപോരാളികളാണ്.
കേരളത്തിലാകട്ടെ, അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതിന്റെക്രെഡിറ്റുമായി ഇന്ന് രംഗത്ത് വരുന്നത് സിപിഎംകാര്‍. ഓരോ ജൂണ്‍25നും ടിവിചാനലുകള്‍ പഴയ എസ്എഫ്ഐ നേതാക്കള്ക്ക് പിന്നാലെപ്പായുന്നു.അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍ കുറച്ചു ദിവസം മാത്രം ജയിലില്കഴിഞ്ഞവര്‍ പോലും അനുഭവങ്ങളുമായി ടിവി സ്ക്രീനില്‍ അഭിനയിക്കുന്നു.അടിയന്തരാവസ്ഥയില്‍ പീഡനത്തിന്നിരയായവരെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നതിന്റെ ‘ഗുട്ടന്‍സും’ചിന്തിക്കേണ്ടതാണ്. അതിന്റെ ‘നേട്ടം’ അനുഭവിക്കാന്‍ സ്വന്തം പാര്ട്ടിക്കാര്കുറവായിരിക്കുമല്ലോ എന്നതുതന്നെ. അര്‍ഹരായ ആര്എസ്എസ്സുകാര്‍‘സ്വയംസ്വീകൃത’ യത്നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെകാര്യം. അവര്‍‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന് ചൊല്ലി ശീലിച്ചവരാണല്ലോ.